തിരുവനന്തപുരം: ഡിസംബര്‍ അവസാനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ട്രഷറികളിലും കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും ഒക്ടോബര്‍ 20വരെ 163 ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതി പിരിവ് സാധ്യമായിട്ടുള്ളൂ. 19.39 ശതമാനം നികുതി വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെങ്കിലും പതിനഞ്ച് ശതമാനത്തിനു മുകളിലേക്ക് വര്‍ധിക്കാന്‍ സാധ്യതയില്ല. അപ്പീല്‍ പരിധിയില്‍ നാലായിരം കോടി രൂപയുടെ നികുതി കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. ഇതിനായി അപ്പീല്‍ കോടതികള്‍ കൂടുതലായി സ്ഥാപിച്ച് ഇവ പിരിച്ചെടുക്കും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ മാഫിയാ സംഘങ്ങള്‍ പെരുകുന്നുണ്ട്. ഇവിടെ എന്‍ഫോഴ്സ്മെന്റ് ശക്തമാക്കും. നികുതി വെട്ടിച്ചുള്ള കടത്ത് തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: