ഹൈദരാബാദ്: പെരുകുന്ന ഇസ്ലാം മതമൗലിക ആക്രമണങ്ങളെയും അവയോടുള്ള ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വത്തെയും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ശക്തമായി അപലപിച്ചു. ബംഗാള്‍, തമിഴ്നാട്, കര്‍ണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്രമികള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാനും മൗലികവാദികള്ക്കെതിരേ ജാഗ്രത പാലിക്കാനും കാര്യകാരി ആവശ്യപ്പെട്ടു.
ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം ഹിന്ദുക്കള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ഒട്ടേറെ പേര്‍ക്ക് ജീവന് നഷ്ടമായി. പല ഗ്രാമങ്ങളിലും ഹിന്ദുക്കളുടെ വീടും സ്വത്തും നശിപ്പിച്ചു. സ്ത്രീകളെ അപമാനിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടിവന്നു. ദളിത് സ്ത്രീകള്‍ക്കെതിരേ ആക്രമണം ഉണ്ടായി. അടുത്തിടെ ദുര്‍ഗാ പൂജാ വേളയില്‍ ഡസനിലേറെ സ്ഥലങ്ങളില്‍ വിഗ്രഹ നിമജ്ജനം ആക്രമിക്കപ്പെട്ടു. അധികൃതര്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. ദുര്‍ഗാപൂജ ചടങ്ങുകള്‍ക്ക് സമയ പരിധി നിശ്ചയിച്ചതിന് സര്‍ക്കാരിനെ കൊല്‍ക്കത്ത ഹൈക്കോടതി വിമര്‍ശിച്ചു.
തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലും മതമൗലിക വാദികള്‍ ഹിന്ദുക്കള്‍ക്കെതിരെ, പ്രത്യേകിച്ച് ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സേവകര്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്തുന്നു.
തമിഴ്നാട്ടില്‍, ചെന്നൈ, കോയമ്പത്തൂര്‍, മധുര, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ ഏതാനും മാസമായി ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി, ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം വര്‍ദ്ധിച്ചു. ”നേരിട്ടുള്ള യുദ്ധ”ത്തിന് ഒരു വര്‍ഗീയ സംഘടനാ നേതാവ് നല്കിയ ആഹ്വാനം മുന്നറിയിപ്പാണ്. ഇത്തരം ശക്തികളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനാകുന്നില്ല.
കര്‍ണ്ണാടകത്തില്‍, ഈ മാസം പട്ടാപ്പകല്‍ സംഘ സ്വയംസേവകന് തെരുവില്‍ കൊല്ലപ്പെട്ടു. കൊടക്, മൈസൂരു, മുദ്ബിദ്രി തുടങ്ങിയ സ്ഥലങ്ങളില്‍ മൗലികവാദികള്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തി.
കേരളത്തിലും തെലങ്കാനയിലും മറ്റും അറസ്റ്റിലായവര്‍ക്ക് ഐഎസ് പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധം വ്യക്തമായത് ഈ സംഭവങ്ങളൊന്നും ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നു.നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടി ശിക്ഷിക്കാനും സമൂഹത്തില്‍ സമാധാനം ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കാനും ആര്‍എസ്എസ് അതത് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു, പ്രസ്താവന വിശദീകരിക്കുന്നു.
‘ആര്‍എസ്എസ്സിനു ജാതിയില്ല’
ഹൈദരാബാദ്: സര് കാര്യവാഹ് സുരേഷ് ജോഷി വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു നല്കിയ മറുപടി
രാമക്ഷേത്രം: അലഹബാദ് ഹൈക്കോടതിവിധി വന്നശേഷം അവിടെ ക്ഷേതം പണിയാം; എങ്കിലും സുപ്രീം കോടതിവിധിക്കു കാക്കുകയാണ്.
മുത്തലാഖ്: മുസ്ലിം സമുദായത്തിന്റെ ആഭ്യന്തര വിഷയമാണ്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും കടമയാണ്. കോടതി മാനുഷിക സമീപനം കൈക്കൊള്ളണം. വിവേചനമില്ലാത്ത സംവിധാനം രൂപപ്പെടാന്‍ പൊതു സിവില്‍ നിയമം വേണം.
ചൈന ഉല്‍പ്പന്നങ്ങള്‍: എല്ലാ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കും പകരം ഭാരതീയമായവ കണ്ടെത്തണം.
ഗോരക്ഷ: ഗോ സംരക്ഷണത്തെ മതവിഷയമായി കാണരുത്. അത് ഭാരത ഗ്രാമ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്.
ന്യൂനപക്ഷം: നാം ഭാരതീയര്‍ എന്നു പറയുമ്പോള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദത്തിനിടമില്ല.
പാക്ക് കലാകാരന്മാര്: വിശ്വമാകെ നിറഞ്ഞതാണ് കല. പക്ഷേ രാജ്യത്തെ മാനിക്കാത്ത കലാകാരനെ എന്തിന് അനുവദിക്കണം.
സാമൂഹ്യ നീതി: ആര്‍എസ്എസ് ജാതിയില്‍ വിശ്വസിക്കുന്നില്ല.
മിന്നലാക്രമണം: രാജ്യ സുരക്ഷയ്ക്ക് സര്‍ക്കാര്‍ തീരുമാനിക്കും സൈന്യം അതു നടപ്പാക്കും. രണ്ടുകൂട്ടരേയും അഭിനന്ദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: