ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ഭാരതം ശ്രമിക്കുന്നതായി തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ പാക്ക് ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്. കഴിഞ്ഞ ദിവസം ക്വറ്റയില്‍ ഭികരാക്രമണം നടന്ന പോലീസ് ട്രെയിനിങ് ക്യാമ്പ് സന്ദര്‍ശിക്കവെയാണ് ഇമ്രാന്റെ പ്രതികരണം.
അഴിമതിക്കെതിരായ പാക്കിസ്ഥാന്റെ നീക്കങ്ങളെ ഭാരതം തുരങ്കം വെക്കുകയാണ്. സൈനികപരമായി പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ ഭാരതം പരാജയപ്പെട്ടതിനാല്‍ പുതിയ സിദ്ധാന്തങ്ങള്‍ അവര്‍ രൂപപ്പെടുത്തുകയാണ്.
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഇമ്രാന് രൂക്ഷമായി വിമര്‍ശിച്ചു. നവാസ് ഷെരീഫ് രാജ്യത്തെ അപകട സാധ്യതയില്‍ കൊണ്ടു നിര്‍ത്തിയിരിക്കുകയാണെന്നും ഖാന് കുറ്റപ്പെടുത്തി. പനാമ രേഖകളില്‍ നവാസിന്റെ വിവരങ്ങള്‍ ചോര്‍ന്നതോടെ സ്വന്തം നില ഭദ്രമാക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പനാമ രേഖകള്‍ ആരോപണമല്ല, മറിച്ച് അഴിമതിയില്‍ ഷെരീഫിനെതിരെയുള്ള തെളിവുകളാണ്.
അഴിമതിയും തീവ്രവാദവും ചേര്‍ന്നുള്ള ഭരണമാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയില്‍ നിര്‍ത്തിയിരിക്കുകയാണ് ഷെരീഫെന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: