കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെ സിവില്സ്റ്റേഷന് പരിസരത്തെ ബീവറേജ് ഔട്ട്ലെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് അപമാനകരമാണെന്ന് ഡോ.എം.ജി.എസ്. നാരായണന് അഭിപ്രായപ്പെട്ടു. മദ്യഷാപ്പ് വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടുത്തടുത്ത് ഉണ്ടായിട്ടും ഇവിടെത്തന്നെ മദ്യവില്പനശാല തുറന്നത് ശരിയായില്ല. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രദേശത്താണ് എതിര്‍പ്പ് വകവെക്കാതെ മദ്യവില്‍പ്പനശാല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും മദ്യവില്‍പ്പനശാലയ്ക്ക് പ്രവര്‍ത്തനാനുമതി നല്കിയ കോടതിനടപടി എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മദ്യവില്പനശാലയ്ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുത്ത കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ ഉറച്ച നിലപാടുമായി മുന്നോട്ട് പോകണം. ഒരു പ്രദേശത്തിന്റെ പ്രശ്നമായതിനാല്‍ എല്ലാ രാഷ്ട്രീയപാര്ട്ടികളില്പെട്ടവരും അവരുടെ പതാകകളുമായി ഒന്നിച്ചണിനിരന്നത് സന്തോഷകമരമാണെന്നും ഒത്തൊരുമിച്ചുള്ളൊരു പ്രവര്‍ത്തനം വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: