പേരാമ്പ്ര:അദ്ധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി സ്ക്കൂള് അദ്ധ്യാപകനും കെ .എസ് .ടി .എ .പ്രവര്‍ത്തകനുമായ ജിതേഷ് പയോളിയെയാണ് സ്കൂളില്‍ സംഘടിച്ചെത്തിയ പേ രാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ സി.എം ബാബുവിന്റെ നേതൃത്യത്തിയ സംഘം ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. സ്ക്കൂളിലെ സഹദ്ധ്യാപകനായ സബിന്‍ എന്നയാളുടെ അപ്രൂവല്‍ വിദ്യഭ്യാസ വകുപ്പ് നിരസിച്ചതിന് ഉത്തരവാദി സ്ക്കൂള് മാനേജര്‍ പയോളി ഗംഗാധരന് കിടാവിന്റെ മകന് കൂടിയായ ജിതേഷ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അപ്രൂവല്‍ നിരസിച്ചതിന്റെ പേരില്‍ ഇന്നലെ രാവിലെ മുതല്‍ സബിന്‍ എന്ന അധ്യാപകന് സ്ക്കൂളില്‍ ഒരു കത്തെഴുതി വെച്ച് സ്ഥലം വിട്ടിരുന്നു ഇതോടെ അധ്യാപകനെ കാണാതായതില്‍ ഉത്തരവാദി മാനേജറും കുടുംബവുമാണെന്നാരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐസ്ക്കൂള്‍ ഉപരോധിച്ചതും അധ്യാപകനെതിരെ ആക്രമം അഴിച്ചുവിട്ടതും.
സംഘര്‍ഷം കാരണം ഇന്നലെ സ്കൂള്‍ പ്രവര്‍ത്തിച്ചില്ല. സ്കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു.
മേപ്പയ്യൂര്‍ എസ്ഐ ജിതേഷ് കുമാര്‍ , പയ്യോളി സിഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയസംഘമാണ് അദ്ധ്യാപകനെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: