ഇംഗ്ലീഷ് ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പുരസ്ക്കാരമാണ് മാന്‍ ബുക്കര്‍ സമ്മാനം. കോട്ടയം അയ്മനം സ്വദേശി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സിനും ഈ പുരസ്ക്കാരം ലഭിച്ചു. ലോകമെങ്ങുമുള്ള പല എഴുത്തുകാര്‍ക്കും ലഭിച്ചിട്ടുള്ള സമ്മാനം ഇതുവരെ അമേരിക്കക്കാര്‍ക്ക് ലഭിച്ചിരുന്നില്ല.
ഇക്കുറി ആ ചരിത്രം തിരുത്തിയെഴുതി പോള്‍ ബിയാറ്റിയെന്ന കറുത്ത വര്ഗക്കാരന്. ലോസ് ഏയ്ഞ്ചല്‍സില്‍ ജനിച്ച ബിയാറ്റി സ്വന്തം നാട്ടിലെ വര്‍ണ്ണവെറിയെ ഹാസ്യാത്മകമായി അവതരിപ്പിച്ച നോവലാണ് സെല്‍ ഔട്ട്. ഇക്കൊല്ലത്തെ ബുക്കറിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് ബെസ്റ്റ് സെല്ലറായ ഈനോവലാണ്. സദുദ്ദേശ്യം മാത്രമുള്ള തികച്ചും സത്യസന്ധനായ തന്റെ നായകന്വഴി അഴിമതി നിറഞ്ഞ ലോകത്തെ വരച്ചുകാട്ടുകയാണ് ബിയാറ്റി.
1969ലാണ് ബുക്കര്‍ സമ്മാനം ഏര്‍പ്പെടുത്തിയത്. സല്മാന് റുഷ്ദി, ഇയാന്‍ മക്വാന്, ഐറിസ് മര്‍ദോക് എന്നിവരടക്കം പ്രമുഖര്‍ക്ക് ഇത് ലഭിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ ഇത് നിരന്തരം നേടുമെന്നൊക്കെയായിരുന്നു പ്രതീക്ഷകളെങ്കിലും ആദ്യമായാണ് ബുക്കര്‍ അമേരിക്കയിലേക്ക് എത്തുന്നത്.അതും കറുത്ത വര്ഗക്കാരന്.
കവിയും നോവലിസ്റ്റുമായ ബിയാറ്റിയുടെ നാലാമത്തെ നോവലാണ് സെല്‍ ഔട്ട്. ഈ നോവല്‍ ഈ വര്‍ഷമാദ്യം അമേരിക്കയിലെ നാഷണല്‍ ബുക്ക് ക്രിട്ടിക്സ് അവാര്‍ഡ് നേടിയിരുന്നു.
ഒരു സ്കൂളില്‍ അച്ചടക്കമുണ്ടാക്കാന്‍ വേണ്ടി അടിമത്തവും വര്‍ണ്ണവിവേചനവും മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ അമേരിക്കനായ ബോണ്ബോണാണ് കേന്ദ്രകഥാപാത്രം.
ലോസ് എയ്ഞ്ചല്‍സിലെ ഡിക്കന്‍സ് നഗരവാസിയാണ് ഇയാള്‍. 1962ല്‍ ലോസ് എയ്ഞ്ചല്‍സില്‍ ജനിച്ച ബിയാറ്റി ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. 90ല്‍ മികച്ച കവിതക്കുള്ള സമ്മാനം നേടി. കവിതക്കുള്ള നിരവധി സമ്മാനങ്ങള്‍ നേടി. ദ വൈറ്റ് ബോയി ഷഫിള്‍ ആണ് ആദ്യ നോവല്‍. 2015 ലാണ് സെല്‍ ഔട്ട് എഴുതിയത്. സദുദ്ദേശ്യം മാത്രമുള്ള തികച്ചും സത്യസന്ധനായ തന്റെ നായകന്വഴി അഴിമതി നിറഞ്ഞ ലോകത്തെ വരച്ചുകാട്ടുകയാണ് ബിയാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: