ന്യൂദല്‍ഹി: ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് ഭാരതം പലകുറി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാരതത്തിന്റെ ആണവായുധങ്ങളില്‍ പാക്കിസ്ഥാന് ആശങ്ക. പാക്കിസ്ഥാന് സ്വകാര്യമായി നടത്തിയ പഠനത്തില്‍, ഭാരതത്തിന് അഞ്ഞൂറ് അണുബോംബുകള്‍ വരെ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് ആശങ്കക്ക് കാരണം.
ഇസ്ലാമബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസാണ് പഠനം നടത്തിയത്.
ഭാരതത്തിന്റെ ആണവായുധങ്ങള്‍ ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണെന്നും പഠനത്തില്‍ പറയുന്നു. 356 മുതല്‍ 492 അണുബോംബുകള്‍ വരെ നിര്‍മ്മിക്കാന്‍ ഭാരതത്തിന് ശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
പ്രമുഖരുടെ ലേഖനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ ആണവായുധ ശേഖരം ഭാരതത്തിന്റേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന് 130 അണുബോംബുകള്‍ ഉണ്ടാക്കാനുള്ള ശേഷിയാണ് ഉള്ളത്. 2750 കിലോമീറ്റര്‍ വരെ ചെന്ന് തകര്‍ക്കാന്‍ ശേഷിയുള്ള ഷഹീന് മൂന്നാണ് ഏറ്റവും കൂടുതല്‍ ശേഷിയുള്ള അവരുടെ മിസൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: