പാറത്തോട്: പാറത്തോട് – പിണ്ണാക്കനാട് റോഡില്‍ മാലിന്യ നിക്ഷേപം വ്യാപകമായതോടെ ജനങ്ങള്‍ ദുരിതത്തിലായതായി പരാതി. പഴൂത്തടം എസ്റ്റേറ്റിലൂടെ കടന്നു പോവുന്ന പാതയുടെ വിജനമായ ഭാഗങ്ങളിലും ജലസ്രോതസുകളിലുമാണ് വല്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൂടാതെ ശൗചാലയത്തില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെ വാഹനത്തില്‍ കണ്ടുവന്ന് തള്ളുകയാണ്.
മാലിന്യങ്ങള്‍ കലരുന്നതിനാല്‍ ജലസ്രോതസുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുവഴി വാഹനത്തില്‍ കടന്നുപോയാല്‍ പോലും കടുത്ത ദുര്‍ഗന്ധമാണ് അനുഭവിക്കേണ്ടി വരുന്നത്. മാലിന്യം ഇവിടെ വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാറത്തോട് വികസന സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഹാജി പി.എം. തമ്പിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.കെ. സലീം, വിജയന് ശാന്തകുമാര്‍, പി.ഐ. ഷാഹുല്‍ ഹമീദ്, അബ്ദുള്‍ഖാദര്‍ കുന്നപ്പള്ളി, ഷാജി നെടുങ്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: