കാഞ്ഞിരപ്പള്ളി: മണിമലയാറിന്റെ കുറുകെ വാളക്കയത്ത് നിര്‍മിച്ച ചെക്ക്ഡാമിനു മുകളിലെ പാലം സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കരിമ്പുകയം നവോദയ പുരുഷ സ്വാശ്രയ സംഘം ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എരുമേലി കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളാണ് ഇരു കരകളിലുമായുള്ളത്. വളക്കയത്തു നിന്നു ചേനപ്പാടിയിലെത്തുന്നതിന് ഇവിടെ മുമ്പ് കടത്തുവള്ളം ഉണ്ടായിരുന്നു. നാലു കോടിയോളം രൂപ മുടക്കി ചെക്ക്ഡാംകംബ്രിഡ്ജ് നിര്‍മ്മിച്ചതോടെ കടത്തുവള്ളം ഒഴിവാക്കി. ഇതോടെ വാളക്കയത്തു നിന്നു ചേനപ്പാടിയിലെത്തുന്നതിന് എട്ടു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ആറുമാസം മുമ്പ് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ രണ്ടു മാസത്തിനുള്ളില്‍ അപ്രോച്ച് റോഡ് നിര്‍മിച്ച് പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കു ശേഷവും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലത്തിന്റെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ഭാഗത്ത് റോഡ് നിര്‍മിക്കുന്നതിന് സ്വകാര്യ വസ്തു ഉടമയുടെ മൂന്നര സെന്റ് സ്ഥലം ഏറ്റെടുക്കുന്നിതിന് ധാരണയായിരുന്നു. ഏറ്റെടുക്കുന്ന വസ്തുവിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില തനിക്ക് ലഭിച്ചാല്‍ മാത്രമേ വസ്തു വിട്ടുകൊടുക്കൂ എന്നിതിന്റെ പേരിലാണ് ഇപ്പോള്‍ നിര്‍മാണം തടസപ്പെടുന്നത്.
കോടികള്‍ മുടക്കി നിര്‍മിച്ച പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് പണം നല്കാനില്ലാതെ വന്നത് അധികൃതരുടെ അവഗണന കൊണ്ട് മാത്രമെന്ന് ഇവര്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ പ്രി ന്‍സ് എബ്രാഹാം, ജോസഫ് അപ്രേം, എ.എന്‍. തങ്കപ്പന്, പി.എന്‍. മോഹനന്, പി.ആര്. മുകേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: