ലഖ്നൗ: അമര്‍ സിങ്ങിന് അനുകൂലമായി മുലായം സിങ് നടത്തിയ പരാമര്‍ശം സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുയാലം സിങ്ങിനെ കുഴപ്പത്തിലാക്കുമോ? സിബിഐ അന്വേഷിച്ച അഴിമതിക്കേസില്‍നിന്നും കോടതിയില്‍നിന്നും മുലായത്തിനെ രക്ഷിച്ചത് അമര്‍ സിങ്ങാണെന്നായിരുന്നു പാര്‍ട്ടി യോഗത്തില്‍ മുലായത്തിന്റെ പ്രസ്താവന.
പ്രതിപക്ഷ പാര്‍ട്ടികള്‍ മുലായത്തിന്റെ അഴിമതിക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ഉയര്ത്താനാലോചനയുണ്ട്. തന്നെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ അമര്‍ സിങ് സിബിഐയേയും കോടതിയേയും ”കൈകാര്യം ചെയതു”വെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സഹോദരന് രാം ഗോപാല്‍ യാദവ് ആവശ്യപ്പെട്ടു.
”അനധികൃത സ്വത്ത് കേസില്‍ കോടതിയാണ് മുലായത്തെ വിട്ടത്, അമര്‍ സിങ്ങല്ല. സിങ്ങാണ് ചെയ്തതെങ്കില്‍ എങ്ങനെയെന്ന് വ്യക്തമാക്കണം. അമര്‍ സിങ്ങും കൂട്ടുകാരും ചേര്‍ന്ന് മുലായത്തെ കബളിപ്പിക്കുകയാണ്. മുലായം സിങ്ങിന്, അഖിലേഷിന്റെ വളര്‍ച്ചയിലും തന്നേക്കാള്‍ വര്‍ദ്ധിച്ച പ്രശസ്തിയിലും അസൂയയാണ്. ശിവപാല്‍ യാദവ് ഇപ്പോള്‍ മുലായത്തിനൊപ്പം നില്‍ക്കുന്നുണ്ട്. ഇത് സാമ്പത്തിക മേഖലയിലും സംഭവിക്കാറുണ്ട്.
കള്ള നോട്ടുകള്‍ നല്ല നോട്ടുകളെ പിന്നിലാക്കും. സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ ഒരിക്കലും അഖിലേഷ് ആലോചിച്ചിട്ടില്ല. അഖിലേഷ് എവിടെയോ അവിടെയാണ് സമാജ്വാദി പാര്‍ട്ടി. അഖിലേഷില്ലാതെ പാര്‍ട്ടിയില്ല. ഗുണ്ടകളുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായ അഖിലേഷ് മാറ്റി,” രാം ഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: