റാഞ്ചി: 2011ല്‍ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലെ റെയ്ഡില്‍ മൂന്ന് ഗ്രാമങ്ങള്‍ കത്തിച്ചതിനുത്തരവാദിത്വം പോലീസുകാര്ക്കാണെന്ന സിബിഐ റിപ്പോര്‍ട്ടിനെതിരെ പോലീസുകാരുടെ വ്യാപക പ്രതിഷേധം.
മാവോ ഭീകരരാണെന്ന വാദം തള്ളിയ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധം ബസ്തര്‍ മേഖലയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെയായി. സോണി സോറി, നന്ദിനി സുന്ദര്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയ നേതാക്കളുടേയും കോലം കത്തിച്ചാണ് പോലീസുകാര്‍ രോഷം പ്രകടിപ്പിച്ചത്. കുറ്റപത്രത്തില്‍ ഏഴ് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പേരുകളും സിബിഐ ചേര്‍ത്തിരുന്നു.
ഏറ്റവും മോശമായ സാഹചര്യത്തിലും മാവോ ഭീകര്‍ക്കെതിരെ പോരാടുന്ന തങ്ങള്‍ക്കെതിരെ, മാവോയിസ്റ്റ് മമതയുള്ളവര്‍ നിരന്തരം ആരോപണം ഉന്നയിക്കുകയാണെന്ന് പോലീസ് ആരോപിക്കുന്നു. താദ്മെല്‍ത്ത സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും അവര്‍ മാവോ ഭീകരരില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നു.
2011 മാര്‍ച്ച് 11മുതല്‍ 16വരെയാണ് സുഖ്മ ജില്ലയിലെ വനമേഖലകളില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് നടത്തിയത്. സ്വാമി അഗ്നിവേശിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: