വിവിധങ്ങളായ സസ്യജന്തുജാലങ്ങളിലെല്ലാം ജാതികളുണ്ട്. നമ്മള് ആഹാരത്തിനുപയോഗിക്കുന്ന നെല്ല് തന്നെ ചേറാടി, മുണ്ടകന്‍, നവര, വസുമതി തുടങ്ങി എത്ര എത്ര ഇനങ്ങള്‍. വാഴയും മരച്ചീനിയും മാവും പ്ലാവും തെങ്ങുമെല്ലാം അതുപോലെയാണ്. വെച്ചൂര്‍, സിന്ധി, ജഴ്സി, ഓങ്കോള്‍ മലനാടു ഗിഡ്ഡ, കാസറഗോഡ് എന്നിങ്ങനെ പശുക്കളും പലജാതി, ആടും കോഴിയും പട്ടിയുമെല്ലാം അതുപോലെതന്നെ. ചേറാടി വിതച്ചാല്‍ ഞവരനെല്ല് കൊയ്യാന്‍ പറ്റില്ലല്ലോ?
നേന്ത്രപ്പഴം തിന്നുവാന്‍ പൂവന്‍വാഴ നട്ടാല്‍ മതിയോ? ഇവയൊന്നും ആരും മനഃപൂര്‍വം സൃഷ്ടിച്ചതല്ലല്ലോ.
വൈവിധ്യം എന്നത് പ്രകൃതിയുടെ നൈസര്ഗികതയാണ്. ഇനിയും മനുഷ്യന്റെ കാര്യം തന്നെയെടുത്താല്‍ കാപ്പിരി, നീഗ്രോ, ജരവാ, നിക്കോബാറി, എക്സിമോ, ചൈനീസ് എന്നിങ്ങനെ പാരമ്പര്യശാസ്ത്രം അനുസരിച്ച് തന്നെ വിവിധ വംശക്കാരുണ്ട്. ജനിതകശാസ്ത്രം ഈ വര്‍ഗങ്ങളുടെ വൈവിധ്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു നാട്ടില്‍തന്നെയാണ് വ്യത്യസ്ത വംശക്കാരായ അറബികളും, കാട്ടറബികളും വസിക്കുന്നത്. രണ്ടായിരം വര്‍ഷം മുമ്പുണ്ടായതെന്ന് കരുതപ്പെടുന്ന ബൈബിളിലും ജാതികളെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. കാസ്റ്റ്, ക്രീഡ് എന്നീ വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയിലും ഉണ്ട്. ഓരോന്നിനും അതതിന്റെ മേന്മ എന്നല്ലാതെ ഏതിനെങ്കിലും പ്രത്യേക മഹത്വം അവകാശപ്പെടുവാന്‍ കഴിയുമോ? ജാതീയമായ ഉച്ചനീചത്വങ്ങളാണ് അവസാനിപ്പിക്കേണ്ടത്.
മതങ്ങളുടെ കാര്യവും ഇതുപോലെ തന്നെയല്ലേ. ഓരോ രാഷ്ട്രത്തിന്റെയും ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും അനുസൃതമായി നൈസര്‍ഗികമായി ഉരുത്തിരിഞ്ഞു വന്ന സംസ്കാരങ്ങളും അവയില്‍നിന്ന് ഉദ്ഭൂതമായ വിവിധങ്ങളായ മതങ്ങളും ലോകത്ത് ഉണ്ട്. ബുദ്ധ, ജൈന, ക്രിസ്ത്യന്‍, മുസ്ലിം, സിക്ക് മതങ്ങളെ പോലെ ആരാലും സൃഷ്ടിക്കപ്പെട്ടവയല്ല ഹിന്ദുമതവും, ഇസ്ലാംമതവും അതുപോലെയുള്ള വ്യത്യസ്ത മതങ്ങളും. ക്രിസ്ത്യാനിക്കു മുന്‍പ് യൂറോപ്പില്‍ സംസ്കാരവും തനതുമതങ്ങളും ഉണ്ടായിരുന്നു. ഇസ്ലാമിന് മുന്‍പ് തന്നെ അറബ് സംസ്കാരവും തനത് മതവും ഉണ്ടായിരുന്നു. സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവത്തിന് ശേഷമാണ് സംസ്കാരികമായ വെട്ടിപ്പിടുത്തങ്ങള്‍ തുടങ്ങുന്നത്. ചരിത്രാതീതകാലം മുതല്‍ തന്നെ ഭാരതത്തിന് ചൈനയുമായും അറേബ്യയുമായും മറ്റും ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും പരസ്പര വെട്ടിപ്പിടുത്തങ്ങള്‍ ഉണ്ടായിട്ടില്ല.
ഏതായാലും ലോകത്തിന് ഒരു മതം എന്ന ഉപാധിയേക്കാള്‍ വളരെയേറെ പ്രബലമാണ് വ്യത്യസ്ത മതവിശ്വാസികളുടെ മതബോധം. അത് കൂടുതല്‍ കൂടുതല്‍ പ്രാബല്യമാവുന്നതാണ് കണ്ടുവരുന്നതും. ദൈവം ഒന്നേയുള്ളൂവെന്ന് പൊതുവെ വിശ്വാസികളെല്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും ആ ദൈവത്തെ ഏത് പേരില്‍ വിളിക്കപ്പെടണമെന്നതാണ് തര്‍ക്കം. ആ ദൈവത്തിലേക്കുള്ള മാര്‍ഗവും വ്യത്യസ്തമാണ്. അതിന് ഒരു ഐകരൂപ്യം ഉണ്ടാകുമെന്ന് തല്ക്കാലം വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം സമഗ്രാധിപത്യ സ്വഭാവമുള്ള ഇസ്ലാമില്പോലും എത്രയെത്ര വ്യത്യസ്തധാരകളാണുള്ളത്. ഇസ്ലാമിലെ ഒരവാന്തര വിഭാഗമായ അഹമ്മദീയാക്കളെ മറ്റുധാരകള് ഇസ്ലാമായി പോലും അംഗീകരിക്കുന്നില്ല. ഇതുതന്നെയാണ് ക്രിസ്ത്യാനിറ്റിയുടെ കാര്യവും. ഏകശിലാരൂപങ്ങളായി തുടങ്ങിയത് എവിടെ എത്തിനില്‍ക്കുന്നു എന്നത് ചിന്തനീയമാണ്.
പുരോഗമനം മുറ്റിയ ചിലര്‍ എല്ലാ മനുഷ്യരുടെയും ചോരയുടെ നിറത്തിന് മാത്രമേ ഒരുമയുള്ളൂ. പക്ഷിമൃഗാദികളുടെയും ചോര ചുവപ്പാണ്. ഉഷ്ണരക്തവും ശീതരക്തവും ഉണ്ട്. മനുഷ്യന്റെ രക്തംതന്നെ വിവിധ ഗ്രൂപ്പുകളിലാണ്. ഒരു ഗ്രൂപ്പിലെ രക്തം മറ്റൊരു ഗ്രൂപ്പിനോട് കലര്‍ത്തുന്നത് പോലും അപകടകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: