അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളെ തീയിട്ടു. എതിര്‍പ്പുമായി ഒരുവിഭാഗം കര്‍ഷകര്‍. തകഴി, കുന്നുമ്മ, കൊല്ലനോടി പാടത്ത് ഇന്നലെ ഉച്ചയോടെയാണ് നൂറുകണക്കിന് ചത്ത താറാവുകളെ കത്തിച്ചത്.
എന്നാല്‍ ചത്ത താറാവുകളെ മാത്രം പോര, രോഗം ബാധിച്ച മുഴുവന്‍ താറാവുകളെയും കൊന്നൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കര്‍ഷകര്‍ രംഗത്ത് വന്നു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അസുഖം ബാധിച്ച താറാവുകളെ മറ്റ് പാടങ്ങളില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കില്ല എന്നതായിരുന്നു കര്‍ഷകരുടെ വാദം. തര്‍ക്കം മുറുകിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈകിയിരുന്നു.
മൂന്നു ദിവസമായി നൂറുകണക്കിന് താറാവുകളാണ് ഇവിടെ ചത്ത് വീണത്. ഇതേത്തുടര്‍ന്ന് കളക്ട്രേറ്റില്‍ കൂടിയ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നശിപ്പിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ തര്‍ക്കത്തെ തുടര്‍ന്ന് ജനപ്രതിനിധികള്‍, റവന്യൂ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയശേഷം ചത്ത താറാവുകളെ എണ്ണി തിട്ടപ്പെടുത്തി ഡീസല്‍, വിറക്, പഞ്ചസാര, എന്നിവ ഉപയോഗിച്ച് കത്തിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫലിസിറ്റ, അഡീഷണല്‍ ഡയറക്ടര്‍ കോശി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു താറാവുകളെ തീയിട്ടത്. പക്ഷിപ്പനി രോഗബാധിത പ്രദേശങ്ങളില്‍ ദ്രുതകര്‍മ്മസേനയുടെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: