ആലുവ: ആലുവ മിനിസിവില്‍ സ്റ്റേഷന് പരിസരത്തു നിന്നും അഴിമതിക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ അകറ്റുവാന്‍ കഴിയുന്നില്ല. താലൂക്കാഫീസ് തുടങ്ങി പ്രധാനപ്പെട്ട എല്ലാഓഫീസുകളിലുമെത്തുന്നവര്ക്ക് കാര്യസാധ്യത്തിനായി പരിസരത്ത് ചുറ്റിനടക്കുന്ന ഏജന്റുമാരുടെ സഹായം കൂടിയേതീരു. അതത് ദിവസം അപേക്ഷയിന്മേല് തീരുമാനമെടുക്കുന്ന പതിവ് ഇവിടത്തെ മിക്ക ഓഫീസുകളിലുമില്ലെന്നതാണ് വസ്തുത. ആലുവായില്‍ ഏറ്റവും വലിയ അഴിമതിയുടെ കൂടാരമായിരിക്കുന്നത് ആര്‍ടിഓഫീസാണ്.
കൈക്കൂലിയുടെ ഇടനിലക്കാരായി ഒരു പരിധിവരെ നിലകൊണ്ടിരുന്ന ഡ്രൈവിംഗ്സ്കൂളുകാര്ക്കുവരെ ഇവരുടെ അഴിമതിയുടെ ഭാരംതാങ്ങാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഡ്രൈവിംഗ് സ്കൂളുകാരെ പരമാവധി ദ്രോഹിക്കാന്‍ ഓരോ ഉദ്യോഗസ്ഥരും വാശിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞദിവസം കൈക്കൂലിവാങ്ങുന്നതിനിടെ അയ്യമ്പുഴയില്‍ പിടിയിലായ വില്ലേജ് ഓഫീസറും ഏറെനാള്‍ ആലുവായിലുണ്ടായിരുന്നതാണ്. കൃത്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അഴിമതിക്കാരായി ചിത്രീകരിച്ച് നിരന്തരമായ പരാതി ഉന്നതങ്ങളിലേക്ക് അയച്ചുകൊടുത്ത് തങ്ങളുടെ വരുതിയിലാക്കുവാനും പൊതുപ്രവര്‍ത്തനം മറയാക്കിയുള്ള ചില ഏജന്റുമാര്‍ ഇവിടെയുണ്ട്. ഇവര്‍ വഴിയല്ലാതെ എത്തുന്നഫയലുകള് ദിവസങ്ങളോളം വൈകിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: