മരട് (കൊച്ചി): സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അനുഭവിക്കുന്നത് ക്രൂരപീഡനങ്ങള്‍. താമസിക്കുന്ന മുറികളിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചു. കുടിക്കാന്‍ ശുദ്ധജലം നല്‍കിയില്ല. കക്കൂസില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജലമാണ് കുടിക്കാനായി എടുക്കുന്നത്. പലര്‍ക്കും അസുഖം പിടിപെട്ടിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല. ഇന്നലെ തിരിച്ചെത്തിയ കുഞ്ഞൂഞ്ഞമ്മ തോമസ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇത്.
കറുകച്ചാല്‍ മാന്തുരുത്തി തടത്തില്‍ വീട്ടില്‍ കുഞ്ഞൂഞ്ഞമ്മ തോമസ്, എറണാകുളം ഞാറക്കല്‍ ചക്കാലക്കല്‍ വീട്ടില്‍ എല്‍സി ജോസഫ് എന്നിവരാണ് ഇന്നലെ നാട്ടിലെത്തിയത്. ഇടുക്കി പശുപ്പാറ സ്വദേശിനി ശോശമ്മ ആന്റണി തിങ്കളാഴ്ച തിരിച്ചെത്തിയിരുന്നു.
ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ മലയാളികളായ 13 സ്ത്രീകള്‍ വഞ്ചിക്കപ്പെട്ട് സൗദി അറേബ്യയിലെ ഓതം മാര്‍ക്കറ്റിനു സമീപമുള്ള സാറ ഹസ്സന് സ്ട്രീറ്റിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
എറണാകുളം സ്വദേശിനികളായ റോസിലി ജോഷി, എല്‍സി ജോസഫ്, കുമ്പളം സ്വദേശിനി ജസ്സി റോബര്‍ട്ട്, കാഞ്ഞിരപ്പള്ളി സ്വദേശിനികളായ മഞ്ചുമോള്‍ തങ്കച്ചന്, മേരി ജോണ്‍, കളര്‍കോട് സ്വദേശിനി ജിന്‍സി ജോണ്‍, ചേര്‍പ്പുങ്കല്‍ സ്വദേശിനി ജിജി ജോസഫ്, പടിഞ്ഞാറ്റിന്‍കര സ്വദേശിനി മേരി സജി, മാന്തുരുത്തി സ്വദേശിനി കുഞ്ഞൂഞ്ഞമ്മ തോമസ്, ചേറ്റുകുളം സ്വദേശിനി റോസമ്മ ഹരിദാസ്, കൊല്ലം സ്വദേശിനി യമുന മാര്ഗരേത്ത, ഇടുക്കി സ്വദേശിനി ശോശാമ്മ അന്റണി, ചൊക്ലായി സ്വദേശിനി സിന്ധു മധു എന്നിവരാണ് സൗദിയില്‍ കുടുങ്ങിക്കിടന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: