ബെംഗളൂരു: 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് യഡ്യൂരപ്പ. 40 കോടിയുടെ അഴിമതിക്കേസില്‍ നിന്ന് വിമുക്തനായതോടെ പൂര്‍വ്വാധികം ശക്തിയോടെ ഇനി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാം.
അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്ന അവസാന കേസാണ് ഇപ്പോള്‍ ഇല്ലാതായത്. 2010ല്‍ ഈ കേസിലാണ് യെഡ്യൂരപ്പയെ അറസ്റ്റു ചെയ്തിരുന്നത്. അദ്ദേഹം 23 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. ആദ്യം ലോകായുക്തയാണ് അദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
അവിഹിതമായി ഖനനത്തിന് അനുമതി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഹൈക്കോടതി ലോകായുക്തയെടുത്ത കേസുകളെല്ലാം തള്ളി. സമാജ് പരിവര്‍ത്തന്‍ സമുദായ എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസ് എടുത്തത്. 2008നും 2010നും ഇടയ്ക്കുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ഇരുമ്പയിര് കയറ്റുമതി തടഞ്ഞ് കമ്പനിയെ സഹായിച്ചു, അവരുടെ 877 കോടി കുടിശിക എഴുതിത്തള്ളി. അവയുടെ പേരില്‍ 40 കോടി കൈപ്പറ്റി എന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: