തൃശൂര്‍: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന മഹാഭാരതവിചാരം ചിത്രകലാക്യാമ്പില്‍ സ്വാമി സന്ദീപാനന്ദഗിരിയെ സിപിഎം ഉള്‍പ്പെടുത്തി. സംഘപരിവാറിനെ വിമര്‍ശിക്കുന്നത് തൊഴിലാക്കിയ സ്വാമിയുടെ പ്രഭാഷണപരമ്പര 30 മുതല്‍ നവംബര്‍ 10 വരെ നടക്കുന്ന ക്യാമ്പില്‍ പാര്‍ട്ടിനിര്‍ദ്ദേശപ്രകാരം ഉള്‍പ്പെടുത്തുകയായിരുന്നു.
ആറ് ദിവസത്തെ പ്രഭാഷണത്തിന് രണ്ടുലക്ഷം രൂപയോളം സ്വാമിക്ക് കിട്ടും. ഇടതുപക്ഷ സഹയാത്രികനായ സുനില്‍ പി. ഇളയിടമാണ് ബാക്കി ദിവസങ്ങളില്‍ പ്രഭാഷണം. മഹാഭാരതത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള മറ്റു പ്രഭാഷകര്ക്കാര്ക്കും വേദി നല്‍കാത്തതിലും പ്രതിഷേധമുണ്ട്. തെറ്റായ വ്യാഖ്യാനങ്ങളുടെ പേരില്‍ സന്ദീപാനന്ദഗിരിയുടെ ഗീതാപ്രഭാഷണങ്ങള്ക്ക് ഇപ്പോള്‍ വലിയ വിപണിയില്ല.
സ്വാമിയുടെ തിരുവനന്തപുരത്തെ ബാങ്ക് അക്കൗണ്ടില്‍ അനധികൃതമായി എത്തിയ ലക്ഷങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടു. ഭഗവദ്ഗീത പ്രഭാഷണ പരമ്പരയുടെ പേരില്‍ വന്‍തുക പലരുടേയും കയ്യില്‍ നിന്ന് വാങ്ങിയതായും ആക്ഷേപമുണ്ട്. പണം ചോദിക്കുന്നതുമൂലം സ്വാമിയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കാന്‍ ഇപ്പോള്‍ ആളെകിട്ടാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: