തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരാവസ്ഥ അപകടകരമായ സ്ഥിതിയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നത് കൂടി. വ്യാജ പാസ്പോര്ട്ടെണ്ണം വര്‍ദ്ധിച്ചു. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പെരുകി. ആഭ്യന്തര വകുപ്പിലെ ചോദ്യങ്ങള്‍ക്കു മറുപടി നല്കിയ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ ഇങ്ങനെ:
കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വര്‍ഷം സപ്തംബര്‍ 15വരെ 74 സ്ത്രീകളെയും 28 കുട്ടികളെയും കാണാതായതായി പരാതി ലഭിച്ചു.
കാസര്‍കോട് ജില്ലയില്‍ ഇക്കൊല്ലം മെയ്18 മുതല്‍ സപ്തംബര്‍ 30 വരെ വ്യാജപാസ്പോര്‍ട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 71 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്ക്കൈതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. ഇക്കൊല്ലം ഒക്ടോബര്‍ 16 വരെ 492 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. ഇവയില്‍ 398 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
2015 ല്‍ 568 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2014ല്‍ ഇത് 420 ആയിരുന്നു.
2013ല്‍ 283 കേസും 2012ല്‍ 273 കേസും 2011ല്‍ 178 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൊതു സ്ഥലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വര്‍ഷം ഒകടോബര് 15 വരെ 34,261 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2014-15 കാലയളവില്‍ 50,934 കേസുകളും 2015-16 കാലയളവില്‍ 60,183 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: