തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ബിജെപി. 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കാഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംസ്ഥാന വക്താവ് അഡ്വ ജെ.ആര്. പത്മകുമാര്‍ വിശദീകരിച്ചു.
കേരളത്തിന് നാലുതവണ കേന്ദ്രം കാലാവധി നീട്ടി നല്കി. ചെയ്യേണ്ടതൊന്നും ഇതുവരെ ചെയ്തിട്ടില്ല. കേന്ദ്ര പദ്ധതിയനുസരിച്ച് 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തിന് അനുവദിച്ചു. നിയമം നടപ്പാക്കിയാല്‍ വര്‍ഷംതോറും ഇത് കൂടും. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് അധികം കിട്ടേണ്ട റേഷന്‍ കേരളത്തിന് നഷ്ടമായി.
റേഷന്‍ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ 1000 കോടിയുടെ സബ്സിഡിയാണ് കൈക്കലാക്കിയത്. കരിഞ്ചന്തക്കാരെ സഹായിക്കാനാണ് കേരളം പദ്ധതി നടപ്പാക്കാന്‍ വൈകിയത്. വാസ്തവം ഇതായിരിക്കെ വീഴ്ച മറയ്ക്കാന്‍ കേന്ദ്രത്തിനെതിരെ തിരിയുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. കേരളത്തിന് ഇപ്പോള്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്ക് യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ഉത്തരവാദികളാണെന്നും പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: