തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ഗുണ്ടകളെ വളര്‍ത്തിയിരുന്ന പിണറായി വിജയന് ഗുണ്ടകളെ നിയന്ത്രിക്കുമെന്ന് പറയുന്നത് പരിഹാസ്യവും തട്ടിപ്പുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്.
ഗുണ്ടകളെ കൊലപാതകത്തിനുപോലും ഉപയോഗിച്ചയാളാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയനെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം സിപിഎംകാരായ, ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ക്രിമിനലുകളാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഇവരെ സംരക്ഷിക്കാന്‍ പിണറായി വിജയന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളീയര്‍ നേരിട്ടു കണ്ടതാണ്. ഇവര്‍ക്കു വേണ്ടി ജയിലിനു മുന്നില്‍ സത്യഗ്രഹമിരിരുന്നവരാണ് സിപിഎം നേതാക്കള്‍.
കൊലക്കേസ് പ്രതികള്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പോലും ജോലിയിലുണ്ടെന്ന് ആക്ഷേപമുണ്ട്. പാര്‍ട്ടി ഗുണ്ടകളെ കയറൂരിവിടാനാണ് കണ്ണൂരിലെ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് മുന്നോട്ടുവച്ച പെരുമാറ്റച്ചട്ടം പോലും സിപിഎം ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
ഗുണ്ടകളുടെ സംരക്ഷകനായിരുന്നശേഷം ഗുണ്ടകളെ തള്ളിപ്പറയുന്ന പിണറായി വിജയന്റെ നടപടി ജനങ്ങളെ പറ്റിക്കുന്നതാണ്, വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: