മുംബൈ: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റേയും വ്യാജ നോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നത് തടയാൻ റിസർവ് ബാങ്ക് രംഗത്തെത്തി. പണമിടപാടുകളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.
പണമിടപാടു കാര്യങ്ങളിൽ പൗരന്മാർ കൂടുതൽ ജാഗരൂകരാകണം. രാജ്യത്താകമാനം വ്യാപകമായ രീതിയിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭംഗം വരുത്തുന്നതാണ് കള്ള നോട്ടുകളുടെ പ്രചാരണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
നോട്ടുകളെ തിരിച്ചറിയാനുള്ള വ്യക്തമായ നിർദേശങ്ങൾ റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ടെന്ന് അധികാരികൾ വ്യക്തമാക്കി. വ്യാജമായ നോട്ടുകൾ നിർമ്മിക്കുന്നത്, കൈകളിൽ സൂക്ഷിക്കുന്നത്, കൈമാറ്റം നടത്തുന്നത്എന്നിവയെല്ലാം ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള സംഘങ്ങളെപ്പറ്റി വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: