റോം: ഇറ്റലിയില്‍ ഒരു മണിക്കൂറിനിടയില്‍ രണ്ട് വന്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം വെകിട്ട് ഏഴുമണിയോടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. പെരുജിയയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മണിക്കൂര്‍ കഴിഞ്ഞുണ്ടായ രണ്ടാമത്തെ ഭൂചലനത്തില്‍ 6.4 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ഉസിറ്റ സിറ്റി തകര്‍ന്നതായും മേയര്‍ മാര്‍ക്കോ റിനാള്‍ഡി വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കല്‍ നടപടികളും തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ഭൂചലനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇറ്റലിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 300ല്‍ അധികംപേര്‍ മരിക്കുകയും 400ല്‍ ഏറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Chiesa di Visso, crolli #Terremoto pic.twitter.com/tNnUPbUsOI
— Claudio Paudice (@clapaudice) October 26, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: