ശ്രീനഗര്‍: ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് വെടിെവപ്പും ഷെല്ലാക്രമണവും അതിരൂക്ഷം. ഒരു ബിഎസ്എഫ് സൈനികന് കൊല്ലപ്പെട്ടു. ബിഎസ്എഫ് ഉദ്യോഗസ്ഥന് അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഭാരതത്തിന്റെ ശക്തമായ തിരിച്ചടിയില്‍ ഒരു പാക് റേഞ്ചറെ കൊന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയില്‍ വന്‍ ആയുധശേഖരവുമായി രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടി.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാക്കിസ്ഥാന് ഭാരതത്തിലേക്ക് ശക്തമായ വെടിവപ്പ് നടത്തുന്നത്. പാക്ക് റേഞ്ചറുകളുടെ 27 പോസ്റ്റുകളും 18 നിരീക്ഷണ ഗോപുരങ്ങളും ഭാരത സൈനികര്‍ തകര്‍ത്തു.
ആര്‍എസ് പുരയില്‍ കഴിഞ്ഞ ദിവസത്തെ വെടിവപ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ബീഹാര്‍ സ്വദേശി ജിതേന്ദര്‍ കുമാറാണ് ഇന്നലെ രാവിലെ വീരമൃത്യുവരിച്ചത്. എഎസ്ഐ എകെ ഉപാദ്ധ്യായക്കാണ് ഷെല്‍ പൊട്ടിത്തെറിച്ച് കൈക്ക് പരിക്കേറ്റത്.
ആര്‍എസ്പുര, ആര്‍ണിയ മേഖലകളിലാണ് ആറു പേര്‍ക്ക് പരിക്കേറ്റത്. സായ് കാലന്, ബൂരെജാല്, ട്രവേര എന്നിവടങ്ങിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയും പാക്ക് വെടിവെപ്പുണ്ടെന്ന് ബിഎസ്എഫ് ഡപ്യൂട്ടി കമ്മീഷണര്‍ സിമ്രാന്‍ദീപ് സിങ് അറിയിച്ചു. ഒരാഴ്ചക്കിടെ പാക് വെടിവയ്പ്പില്‍ പരിക്കേറ്റവര്‍ 30 ആയി. ഒരു ബിഎസ് എഫ്ജവാനും ഒരു കുട്ടിയും കഴിഞ്ഞ ദിവസം മരിച്ചു.
വെടിവപ്പിന്റെ ശബ്ദം 20 കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാം. പന്ത്രണ്ടോളം ബിഎസ്എഫ് പോസ്റ്റുകള്‍ തകര്‍ന്നിട്ടുമുണ്ട്. ഒക്ടോബര്‍ 19ന് സൈന്യം ഹീരാനഗറില്‍ വലിയ നുഴഞ്ഞുകയറ്റ ശ്രമം പൊളിച്ചിരുന്നു. അതിനു ശേഷമാണ് പാക്ക് വെടിവപ്പ് ശക്തമായത്.
അതിര്‍ത്തിക്കടുത്തുള്ള സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും നല്കി. പാക് വെടിവപ്പ് രൂക്ഷമായ സാഹചര്യത്തില്‍, ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കൂടുതല്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഫലമായാണ് വെടിവപ്പ് രൂക്ഷമായതെന്നും സൈനിക ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: