പത്തനാപുരം: അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കുരി റെയില്‍വേ സ്റ്റേഷന് . കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയില്‍ ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് കുരി റെയില്വേസ്റ്റേഷന് സ്ഥിതി ചെയ്യുന്നത് . ദിവസവും ഇവിടെ നിന്നും നൂറുകണക്കിന് യാത്രക്കാരാണ് ട്രയിന്‍ യാത്ര നടത്തുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും റെയില്‍വേ അധികൃതര്‍ ഒരുക്കി നല്‍കുന്നില്ല. 330മീറ്റര്‍ നീണ്ടുകിടക്കുന്ന പ്ലാറ്റ്ഫോം കാടുകയറി ഇഴജന്തുക്കളുടെ താവളമായിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ആവശ്യമായ ഇരിപ്പിടവും ഇവിടെയില്ല. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന യാത്രക്കാര്‍ ഏറെസമയം ട്രയിന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുളളത്. കുടിവെള്ളത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് ടാങ്ക് സ്ഥാപിച്ചങ്കിലും കുടിവെള്ളം ഇനിയും ലഭ്യമായിട്ടില്ല. റെയില്‍വേയുടെ എല്ലാ ബജറ്റ് പ്രഖ്യാപനങ്ങളിലും മലയോരമേഖലയിലെ കുരി സ്റ്റേഷനെ അവഗണിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: