ചണ്ഡിഗഢ്: പഞ്ചാബിലേക്ക് 12 ബാബര്‍ ഖല്‍സ ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഉത്തരേന്ത്യന്‍ മേഖലകളില്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയിരിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കശ്മീർ ഭീകരര്‍ കമാല്‍ദീപ് സിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ ഭീകരരുടെ സാന്നിധ്യം വ്യക്തമായത്. പാക്കിസ്ഥാനിൽ നിന്ന് വിദഗ്ദ്ധ പരിശീലനം ലഭിച്ച 12 ഭീകരരാണ് പഞ്ചാബിലേക്ക് കടന്നിരിക്കുന്നതെന്നും ഇവരുടെ കൈവശം വന്‍തോതില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും സംസ്ഥാനത്തുടനീളവും അതിര്‍ത്തി മേഖലകളിലും വ്യാപക പരിശോധന നടത്താനും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: