തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനെതുടര്ന്നാണിത്.
സംസ്ഥാനത്ത് എറെ നാളായി ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരും ശീതസമരവും തുടരുകയാണ്. ഇതിന് തുടര്‍ച്ചയായിട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ടത്. ബുധനാഴ്ചയായിരുന്നു എബ്രഹാമിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള ത്വരിത പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
പരിശോധന സമയത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി വീട്ടിലുണ്ടായിരുന്നില്ല. സ്വത്ത് വിവരം സംബന്ധിച്ച് താന്‍ കൃത്യമായ വിവരം കൈമാറിയതാണ്. അത് പരിശോധിക്കാതെ നേരിട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചതിലുള്ള അതൃപ്തി ചീഫ് സെക്രട്ടറിയെ എബ്രഹാം അറിയിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധന നടത്തിയെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: