മാല്‍ക്കാംഗിരി: ഒഡിഷയിലെ മാല്‍ക്കാംഗിരി മേഖലയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയി്സ്റ്റുകള് കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വനപ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ആന്ധ്ര – ഒഡിഷ പോലീസിന്റെ സംയുക്ത സേന നടത്തിയ തിരച്ചിലില്‍ ഭീകരരെ കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.
എന്നാല്‍ ആരെയും പിടികൂടിയിട്ടില്ലെന്ന് വിശാഖപട്ടണം എസ്.പി രാഹുല്‍ ദേവ് ശര്‍മ്മ അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്നിടത്തു നിന്നും പോലീസ് രണ്ടു തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ഏഴ് മാവോയിസ്റ്റുകളുടെ മൃതശരീരം അവരുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് മാവോയിസ്റ്റുകളുടെ മൃതശരീരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടുനല്‍കും.
ഇതോടെ തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 30 ആയി. പരിശോധനയ്ക്കിടയില്‍ മാവോയിസ്റ്റ് നേതാവ് പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: