ന്യൂദല്‍ഹി: തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് അരുണാചല്‍ സന്ദര്‍ശിക്കാന്‍ ഭാരതം അനുമതി നല്കി. അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വെര്‍മ്മ അരുണാചല്‍ സന്ദര്‍ശിച്ചതിനെ ചൈന വിമര്‍ശിച്ചതിനു പിന്നാലെയാണ് ലാമക്ക് അനുമതി.
അടുത്ത വര്‍ഷമാണ് ലാമയുടെ സന്ദര്‍ശനം. അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ചാണ് നടപടി. ഒക്ടോബര്‍ 21 ന് അരുണാചലിലെ തവാങ് സന്ദര്‍ശിച്ച വെര്‍മ്മയുടെ നടപടിയെ ചൈന വിമര്‍ശിച്ചിരുന്നു. ‘തര്‍ക്ക പ്രദേശമായ’അരുണാചലില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഭാരതവും ചൈനയുമായുള്ള തര്‍ക്കം കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നായിരുന്നു ചൈന പ്രതികരണം.
ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2009 ല്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം നടന്നില്ല. അടുത്തുതന്നെ ഭാരതം സന്ദര്‍ശിക്കുന്ന യാങ് ജീ ചി ഈ വിഷയം ചര്‍ച്ചയില്‍ ഉയര്‍ത്തിയേക്കും. ഭാരത-ചൈന അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൈന നിയോഗിച്ചിട്ടുള്ള പ്രതിനിധിയാണ് യാങ് ജീ ചെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: