തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതി നടന്നുവെന്ന് നിയസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശന്റെ ആരോപണം. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപക്സിനുമെതിരെയായിരുന്നു ആരോപണം.
ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സതീശന് ആരോപണം ഉന്നയിച്ചത്. നാല് ടെണ്ടര്‍ വഴി കശുവണ്ടി വികസന കോര്പ്പറേഷന് 3,900 മെട്രിക് ടണ്‍ തോട്ടണ്ടി വാങ്ങിയിരുന്നു. ഇതുവഴി 6.87 കോടി രൂപയുടെ അഴിമതി നടന്നു. കൂടാതെ രണ്ട് ടെണ്ടര്‍ വഴി കാപക്സ് രണ്ടായിരം മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്നു. ഇതുവഴി 3.47 കോടി രൂപയുടെയും അഴിമതി നടന്നു. മൊത്തത്തില്‍ 10.34 കോടി രൂപയുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നതെന്നും വി.ഡി സതീശന് പറഞ്ഞു.
ഈ രണ്ട് സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇരിക്കുന്നവരെക്കുറിച്ച് പരിശോധന വേണമെന്നും സതീശന് അവശ്യപ്പെട്ടു. എന്നാല്‍ സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മറുപടി. ഒരു ഉളുപ്പും ഇല്ലാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അടഞ്ഞ് കിടന്ന ഫാക്ടറികള്‍ തുറക്കുക എന്നത് സര്‍ക്കര്‍ നയമയിരുന്നു. തോട്ടണ്ടി വാങ്ങുന്നതിന് മുമ്പേ തന്നെ അഴിമതി ആരോപണം ഉണ്ടാവണമെന്നും ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും ആഗ്രഹിക്കുന്നവര്‍ കൊല്ലത്തുണ്ട്. ഇവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: