തൊടുപുഴ:വാഹനാപകടത്തില്‍ മരിച്ച യുവവ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 52 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്കാന് കോടതി വിധിച്ചു. മുട്ടത്തെ ഷോജി റബേഴ്സ് ഉടമയും ശങ്കരപ്പിള്ളി പടിഞ്ഞാറേപീടികയില് സെബാസ്റ്റ്യന്റെ മകനുമായ ഷോജി സെബാസ്റ്റിയന്റെ (46) കുടുംബത്തിനാണ് മുതലും പലിശയും കോടതി ചെലവും ഉള്‍പ്പെടെ 52 ലക്ഷം രൂപ വിധിച്ചത്.
തൊടുപുഴ അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ നമ്പര്‍ രണ്ട് ജഡ്ജി വിജി. ശ്രീദേവിയാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ വിധി പ്രസ്താവിച്ചത്. മൂന്നു മാസത്തിനുള്ളില്‍ കോടതി മുമ്പാകെ തുക കെട്ടിവയ്ക്കണം. വാദിക്കുവേണ്ടി അഡ്വ. ജയിംസ് തോമസ് ആനക്കല്ലുങ്കല്‍, അഡ്വ. സാബിറ്റ് സി. പുരയിടം എന്നിവര്‍ ഹാജരായി.
2014 ജൂലൈ 12ന് രാവിലെ 9.30നു വീടിനു സമീപം ശങ്കരപ്പിള്ളിയില്‍ വച്ചാണ് അപകടം. വീട്ടില്‍ നിന്നും സ്ഥാപനത്തിലേക്കു ബൈക്കില്‍ വരുമ്പോള്‍ നിയന്ത്രണം വിട്ടുവ കാറിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഭാര്യ ജസീന്ത ഷോജി, മക്കളായ ആന്‍ മരിയ ഷോജി, ജെസ് മരിയ ഷോജി, റോസ് മരിയ ഷോജി, മാതാപിതാക്കളായ സെബാസ്റ്റ്യന്‍, അച്ചാമ്മ തുടങ്ങിയവരുടെ ഹര്‍ജി പരിഗണിച്ചാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: