പാനൂര്‍: ചെറുവാഞ്ചേരി അത്യാറകാവ് ഭഗവതിക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്രശ്നത്തില്‍ പങ്കെടുത്ത ദൈവഞ്ജനു സിപിഎം ഭീഷണി.കാവിലെ വാദ്യകലാകാരനും, സിപിഎം പ്രവര്‍ത്തകനുമായ മഹേഷ് പണിക്കര്‍ക്കെതിരെ പ്രശ്നവിധിയില്‍ വിമര്‍ശനം ഉന്നയിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ദൈവഞ്ജനായ സുഭാഷ് ചെറുകുന്നിനെ ഭീഷണിപ്പെടുത്തി മഹേഷ്പണിക്കര്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചില്ലെന്ന് ലെറ്റര്‍ഹെഡില്‍ എഴുതി വാങ്ങിക്കുകയായിരുന്നു. അതിനുശേഷം പാര്‍ട്ടിപത്രത്തില്‍ വാര്‍ത്തയും നല്കി. കാവിലെ നടത്തിപ്പുകാരെയും, മറ്റുളളവരെയും ദേവപ്രശ്നത്തില്‍ വിമര്‍ശിച്ചിരുന്നു. ആരുടെയും, പേരെടുത്തു പറയാതെ ആയിരുന്നു വിമര്‍ശനം. വാദ്യകലാകാരന് പണത്തിനു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നൂവെന്നും, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നില്ലെന്നും, ഇതു ഭഗവതിയുടെ അനിഷ്ടത്തിനു കാരണമാകുന്നുണ്ടെന്നും സുഭാഷ് ചെറുകുന്ന് പ്രശ്നവിധിയില്‍ പറഞ്ഞിരുന്നു.അതു വാസ്തവമാണെന്ന്് അവിടെവെച്ചു തന്നെ ഭക്തന്മാര് അഭിപ്രായം പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തെയും രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു സിപിഎം. എ.അശോകന്റെ നേതൃത്വത്തിലാണ് കാവില്‍ പ്രശ്നവിധിക്കായി വന്ന സുഭാഷ്ചെറുകുന്നിനെതിരെ നീക്കം നടന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. മഹേഷ് പണിക്കരുടെ ചെയ്തികള്‍ ദൈവവിധിയില്‍ പ്രകടമായതാണ്. ഇതു മനസിലാക്കാതെ കോമരം തുളളുകയായിരുന്നു സിപിഎം നേതൃത്വം. ചെറുവാഞ്ചേരിയെ സംഘര്‍ഷ ഭൂമികയാക്കിയവര് ഇപ്പോള്‍ പരിപാവനമായ അത്യാറകാവിനെയും മോശമാക്കാനാണ് നീക്കം നടത്തുന്നത്. ഇതു ഭക്തന്മാരില് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: