തലശ്ശേരി: ക്വാറി നടത്തിപ്പുകാരനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വിജിലന്‍സ് പിടികൂടിയ മണത്തണ വില്ലേജ് ഓഫീസറായിരുന്ന നിസ്സാമുദ്ദീനെ 2 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയടക്കാനും തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് വി.ജയറാം വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം അധികകഠിനതടവും അനുഭവിക്കണം. ക്വാറി നടത്തിപ്പുകാരനായ റോയിയോട് ഇത് അനധികൃത ക്വാറിയാണെന്നും അനുമതി നല്കണമെങ്കില് പതിനായിരം രൂപ കൈക്കൂലി വേണമെന്നുമായിരുന്നു വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടതത്രെ. എന്നാല്‍ കൈക്കൂലിയിനത്തില് നാലായിരം രൂപ കരാറുകാരന് വില്ലേജ് ഓഫീസര്‍ക്ക് നല്‍കവെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: