കണ്ണൂര്‍: കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പുറമെ ആര്‍ക്കിടെക്ടുകള്‍ക്ക് കൂടി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു നീക്കം സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കൂട്ടുകയേയുള്ളൂവെന്നും കണ്വെന്ഷന് അഭിപ്രായപ്പെട്ടു.
ജില്ലാ കണ്വെന്ഷന് നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.സി.വി.ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍, സി.എസ്.വിനോദ്, കെ.കമലാക്ഷന്‍, പി.വി.കനകരാജ്, സി.കെ.പ്രശാന്ത് കുമാര്‍, എം.പി.പത്മനാഭന്, എ.സി.മധുസൂദനന്, കെ.ഇ.അനില്‍ കുമാര്‍, ബിനു ജോര്‍ജ്, കൗണ്‍സിലര്‍മാരായ ഷംസുദ്ദീന്, ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
നെല്‍വയല്‍, തീരദേശ, മലയോര സംരക്ഷണ നിയമങ്ങളുടെ പേരില്‍ സാധാരണക്കാരുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുന്ന നിലവിലെ സാഹചര്യം ഒഴിവാക്കുക, നിര്‍മ്മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുവരിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കുക തുടങ്ങിയ പ്രമേയങ്ങളും കണ്വെന്ഷന് പാസ്സാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: