ആ അമ്മയുടെ കണ്ണുനീരൊപ്പാന്‍ നമുക്കു കഴിയില്ല എന്ന് ഓരോ ബിജെപി-ആര്‍എസ്എസ് പ്രവര്‍ര്‍ത്തകന്‍ കൊല്ലപ്പെടുമ്പോഴും തോന്നാറുണ്ട്. എന്നാല്‍ രമിത്തിന്റെ മൃതദേഹത്തിനുമുന്നില്‍ നിശ്ചേഷ്ടയായി നില്ക്കുന്ന അമ്മയുടെ ചിത്രം ജന്മഭൂമിയില് കണ്ടപ്പോള്‍, ജനം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് മറ്റൊരു തിരിച്ചറിവാണ്. ഈ അമ്മക്ക് കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ ഭര്‍ത്താവിനെ കൊന്നുതിന്നവര്തന്നെ ഇപ്പോള്‍ മകന്റെ പ്രാണനെയും എടുത്തിരിക്കുന്നു. ഈ ഭൂമിയില്‍ ഇനി എന്താണ് അവരുടെ പ്രതീക്ഷ? ആര്‍ക്കുവേണ്ടിയാണ് അവര്‍ ജീവിക്കുക?
ആ മകന് ആര്‍ക്കും ഒരുപദ്രവവും ചെയ്തിട്ടില്ലായിരുന്നു. ഈ ശാപമൊക്കെ എങ്ങനെയാണ് കൊലയാളികള്‍ അനുഭവിച്ചുതീര്‍ക്കുക. ഏത് കുംഭീപാകനരകം ഇവരുടെയൊക്കെ പാപക്കറകളെ മായ്ക്കും? കഴിയുകയില്ല. ജയരാജത്രയം ഓര്‍ത്തുവയ്ക്കുക. ഒരമ്മയുടെ നെഞ്ചുനോവുമ്പോള് എത്ര വലിയ ചെങ്കോട്ടകളും നെടുകെ പിളരും. ഒരു വടിവാളിനും ഒരു ബോംബിനും ഒരു തോക്കിനും അത് തടയാന്‍ ശക്തിയുണ്ടാവില്ല.
പ്രമോദ് പുനലൂര്‍
ആര്‍ക്കിയോളജി വകുപ്പില്‍ പുരാവസ്തു വിദഗ്ധന്‍ എന്നുണ്ടാവും?
സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ആര്‍ക്കിയോളജി (പുരാവസ്തുപഠനം) പഠിച്ചവര്‍ ഉണ്ടായിരുന്നില്ല എന്നു പറയാം. അക്കാലത്ത് ഡെക്കാണ് കോളേജ് (പൂന), എംഎസ് യൂണിവേഴ്സിറ്റി (ബറോഡ) എന്നിവിടങ്ങളില്‍ പോയാലേ എംഎ ആര്‍ക്കിയോളജി പാസാകാന്‍ പറ്റൂ. അങ്ങനെയുള്ളവര്‍ ഇല്ലാത്തതിനാല്‍ കേരളത്തിലെ പുരാവസ്തുവകുപ്പ് ഡയറക്ടര്‍മാരായി എന്‍.ജി. ഉണ്ണിത്താന് (ചരിത്രം), ഡോ. കെ. മഹേശ്വരന്‍നായര്‍ (സംസ്കൃതം), ഡോ. എസ്. ഹേമചന്ദ്രന്‍നായര്‍ (ആധുനിക ചരിത്രം), ഡോ. എം. വേലായുധന്നായര് (സംസ്കൃതം), ഡോ. എസ്. ഹേമചന്ദ്രന് (ആധുനിക ചരിത്രം), ഡോ. എം. വേലായുധന്നായര് (രസതന്ത്രം), ഡോ. ജി. പ്രേംകുമാര്‍ (ആധുനിക ചരിത്രം) എന്നിവരെ പുരാവസ്തുവകുപ്പ് ഡയറക്ടര്‍മാരാക്കി.
ഭാരതത്തില്‍ ഉത്ഖനനത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന ഡോ. എച്ച്.ഡി, സംഘാലിയ കേരളത്തില്‍ വന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി. കേരളത്തില്‍ ചരിത്രാതീത പുരാവസ്തുക്കള്‍ ഇല്ലെന്ന് പറയാന്‍ സാധ്യമല്ല. ഇവിടെ ഒരു പുരാവസ്തു വിദഗ്ധന്‍ ഒരിക്കലും ഉത്ഖനനം നടത്തുകയോ ആ വകുപ്പ് ഭരിക്കുകയോ ചെയ്തിട്ടില്ല. ഉത്ഖനനം നടത്തിയാല്‍ മറ്റു പ്രദേശങ്ങളെക്കാള്‍ പ്രാധാന്യമുള്ള പുരാവസ്തുക്കള്‍ ലഭിച്ചേക്കാം. പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍നിന്നും. ഇത്തരം അഭിപ്രായം എഴുതിയിട്ടും കേരളത്തിലെ ഭരണകര്‍ത്താക്കളുടെ കണ്ണുകള്‍ ഇനിയും തുറന്നിട്ടില്ല (58 വര്‍ഷമായിട്ടും).
എല്ലാം ശരിയാക്കും എന്നു പറഞ്ഞിട്ടും പുരാവസ്തു വകുപ്പ് പുരാവസ്തു വിദഗ്ധന്‍ ഭരിക്കുന്നില്ല.
കെ. പത്മജാദേവി, തൃപ്പൂണിത്തുറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: