ചേര്‍ത്തല: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. നഗരം പ്ലാസ്റ്റിക് വിമുക്തമാകും. ഇതിന്റെ ഭാഗമായി കേരളപ്പിറവി ദിനം മുതല്‍ നഗരത്തില്‍ പ്ലാസ്റ്റിക് കിറ്റുകളുടെ വില്‍പ്പനയും ഉപയോഗവും നിരോധിക്കും. ഭാരത ശുചിത്വമിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭ ചെയര്മാന് ഐസക് മാടവന പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാതെ കുന്നുകൂടുകയാണ്. ഇവയുടെ അതിപ്രസരം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്ക്കാണ്് കാരണമാകുന്നത്.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രാത്രികാല പരിശോധന നടത്തുമ്പോഴും നഗരം മാലിന്യത്തൊട്ടിയായി മാറുന്ന സാഹചര്യത്തിലാണ് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതു മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. നിരോധനത്തിനു ശേഷം പ്ലാസ്റ്റിക് കിറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടികളും സ്വീകരിക്കും.
അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കിറ്റുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമാണ് നിയന്ത്രണം. 50 മൈക്രോണില്‍ കൂടുതലുള്ള കിറ്റുകള്‍ വില്പന നടത്തുന്നവര്‍ മാസം നാലായിരം രൂപ വീതം അടച്ച് നഗരസഭയില്‍ നിന്നു ലൈസന്‍സ് എടുക്കണം. ഇതിന്റെ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണം. നഗരസഭ സീല്‍ പതിച്ച കിറ്റുകള്‍ മാത്രമേ വില്ക്കാന് അനുവദിക്കൂ. പ്ലാസ്റ്റിക് കിറ്റുകള്‍ക്ക് പകരം പേപ്പര്‍ ക്യാരിബാഗുകളും തുണി സഞ്ചികളും തയാറാക്കുന്നതിന് വ്യാപാരി സംഘടനകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ജി.മുഹമ്മദ് ഷാഫി, വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖാ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വി.ടി.ജോസഫ്, ബി.ഭാസി, എന്‍. ലീന എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: