ഇസ്ലാമാബാദ്: ഭാരത എതിര്‍പ്പിനെ തുടര്‍ന്ന്, പാക്കിസ്ഥാന് ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും ധനസഹായം നിഷേധിച്ചു. ഇന്‍ഡസ് നദിയില്‍ അണക്കെട്ട് പണിയാനാണ് സഹായം തേടിയിരുന്നത്.
പാക്കധിനിവേശ കശ്മീരില്‍, ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്ത് 4500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍, ഡിയാമര്‍-ഭഷാ അണക്കെട്ടു പണിയാനായിരുന്നു പാക്കിസ്ഥാന് പദ്ധതി. ഇതിനെ ഭാരതം എതിര്‍ത്തിരുന്നു.
രണ്ടുവര്‍ഷം മുമ്പും ഈ പദ്ധതിക്ക് ലോകബാങ്ക് അനുമതി തള്ളി. ഭാരതത്തിന് എതിര്‍പ്പില്ലെന്ന സമ്മതപത്രം ഹാജരാക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന് തയ്യാറല്ല. 93,562 കോടി രൂപയുടെ പദ്ധതിയായിരുന്നു.
പാക്കധിനിവേശ കശ്മീര്‍ പ്രദേശത്തെ ഈ അണക്കെട്ട് നിര്‍മ്മാണ പദ്ധതിയെ അനുകൂലിച്ചതിന് അമേരിക്കക്കെതിരെ ഭാരതം രണ്ടു വര്‍ഷം മുമ്പ് പ്രതിഷേധിച്ചിരുന്നു.
ഒറ്റയ്ക്ക് ഇത്ര വലിയ തുക നല്കി സഹായിക്കാനാവില്ലെന്ന് ഏഷ്യന്‍ വികസന ബാങ്ക് പ്രസിഡന്റ് ടാകേഹികോ നകാവോ പാക്കിസ്ഥാനെ അറിയിച്ചു.
അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ പാക്കിസ്ഥാന് സഹായം നിഷേധിച്ചത് ഭാരതത്തിന് കിട്ടിയ മേല്ക്കൈയാണെന്ന് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: