വെളിയന്നൂര്‍: വെളിയന്നൂര്‍ ഗ്രാമത്തിന് ഉത്സവാന്തരീക്ഷം തീര്‍ത്ത് വീണ്ടും ഞാറ്റുപാട്ടിന്റെ പുനര്‍ജ്ജനി. വര്‍ഷങ്ങളായി തരിശുകിടന്ന 35 ഏക്കര്‍ പടശേഖരത്തില്‍ 15 വര്‍ഷത്തിനുശേഷം വീണ്ടും ഞാറുനട്ട് നെല്‍കൃഷി പുനരാരംഭിച്ചതിന് സാക്ഷ്യവഹിക്കാന്‍ ഗ്രാമവാസികളൊന്നടങ്കം പാടശേരത്തേക്ക് ഒഴുകിയെത്തി. അഡ്വ. കെ. സോമപ്രസാദ് എംപിയാണ് യന്ത്രമുപയോഗിച്ച് ഞാറുനട്ട് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഗ്രാമപഞ്ചാത്തും, കൃഷിഭവനും, കുടംബശ്രിയുമായി ചേര്‍ന്ന് തൊഴിലുറപ്പ്പദ്ധതിയുടെ സഹായത്തോടെയാണ് കാര്ഷീകമേഖലയക്ക് പുത്തനുണര്‍വ്വ് നല്കി നെല്‍കൃഷിയാരംഭിച്ചത്. കുമ്മായം ഉപയോഗിച്ച്തരിശുകിടന്ന മണ്ണിന്റെ പുളിപ്പുമാറ്റിയശേഷം തൊഴിലുറപ്പ് തൊഴിലാളികള്‍ വരമ്പ് നിര്‍മ്മാണവും ചെളിയടിഞ്ഞ് നികന്നുപോയ തോടുകളുടെ പുനര്‍നിര്‍മ്മാണവും നടത്തി. തുടര്‍ന്ന് 120ദിവസത്തെ വളര്‍ച്ചയുള്ള ജ്യോതി നെല്‍വിത്താണ് വിതച്ചത്. ഇതാണ് വ്യാഴാഴ്ച ഞാറുനടീല്‍ യന്ത്രമുപയോഗീച്ച് നട്ടത്. തൊടുപുഴ അഗ്രോസര്‍വ്വീസ് സെന്ററിലെ ഗ്രീന്‍ഫോഴ്സ് ആര്‍മിയാണ് ശാസ്ത്രീയ രീതിയിലുള്ള നെല്‍കൃഷിചെയ്യുന്നത്. വിഷകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്.
കൃഷിക്കാവ്യമായ നെല്‍വിത്ത് സൗജന്യമായി കൃഷിവകുപ്പാണ് നല്‍കിയത.് ആവശ്യമായ വളം സബ്ബ്സിഡി നിരക്കില്‍ പഞ്ചായത്ത് നല്‍കും. ചാഴികാട്ട് ഭാഗത്തുനടന്ന ഞാറുനടീലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണിശശി അധ്യക്ഷയായി. വൈസ്പ്രസിഡണ്ട് സജേഷ്ശശി, ജില്ലകൃഷിഓഫീസര് സുമാഫിലിപ്പ്, കൃഷിഉദ്യോഗസ്ഥരായ റ്റെസിജോസഫ്, ജോര്‍ജ് ജോസഫ്, പ്രീതാപോള്, പഞ്ചായത്തംഗങ്ങളായ വത്സാ രാജന്, ശോഭ നാരായണന്, രാജുജോണ്‍, സണ്ണിപുതിയിടം, റീനാബാബു, എന്‍.പി സജിമോന്‍, ബിന്ദു രാഘവന്‍നായര്‍, കോമളംടീച്ചര്, ജിന്സ്ജേക്കബ്ബ്, കെ.ജി രാജന്, പി.ജെ വര്‍ഗീസ്, സ്റ്റീഫന്ചാഴികാടന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഷവിമുക്ത പച്ചക്കറികളുടെ ഉല്‍പ്പാദനത്തിനായി വളം നിറച്ച ഗ്രോബാഗുകളുടേയും പച്ചക്കറിചെടികളുടേയും വിതരണോദ്ഘാടനം ഉഴവൂര്‍ബ്ലോക്ക് പ്രസിഡണ്ട് മോളിലൂക്കാ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: