മറയൂര്‍: കാന്തല്ലൂരിന് സമീപം ആടിവയലില്‍ 40 ഏക്കറോളം കൃഷിത്തോട്ടം കാട്ടാന ചവിട്ടി മെതിച്ചു. നളിനി ബാലസുബ്രഹ്മണ്യന്, ദുരരാജ്, കെ കെ മൗലു, ഭാസ്കരന്, ഭുവേന്ദ്രന്‍, രാമമൂര്‍ത്തി തുടങ്ങി 45 ഓളം കര്‍ഷകരുടെ കൃഷിയിടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടാന തകര്‍ത്തത്. വാഴ, ക്യാബേജ്, ക്യാരറ്റ് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്.
15 ആനകളാണ് മേഖലയില്‍ നിന്നും പിന്തിരിയാതെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നത്. ക്യാരറ്റും, ക്യാബേജും ചവിട്ടി നശിപ്പിച്ചിരിക്കുകയാണ്. വാഴകള്‍ പൂര്‍ണ്ണമായും നശിപ്പിക്കാത്തതിനാല്‍ വീണ്ടും ഇവിടെ ആനകള്‍ എത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കൂടുതലായും രാത്രി കാലങ്ങളില്‍ എത്തുന്നതിനാല്‍ ആനയെ പിന്തിരിപ്പിക്കാനും നാട്ടുകാര്‍ക്കാവുന്നില്ല. ആനയെ ഭയന്ന് പകല്‍പോലും കൃഷിയിടങ്ങളില്‍ ജോലി ചെയ്യാനാവുന്നില്ലെന്ന് കര്‍ഷകര്‍് പറയുന്നു. ഫോറസ്റ്റിലും വില്ലേജിലും പരാതികള്‍ അറിയിച്ചിട്ടും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. ആനകളെ കൃഷിയിടങ്ങളില്‍ നിന്നും തുരത്തുവാനുള്ള നടപടി വനം വകുപ്പ് അധികൃതര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കൃഷിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: