ന്യൂദല്‍ഹി: മൂന്നു കൊല്ലത്തിനിടെ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അറസ്റ്റു ചെയ്തത് 46 ചാരന്മാരെ. ഇന്നലെ മൂന്നു പേരാണ് പിടിയിലായത്.
ഒക്ടോബര്‍ 22ന് സാംബയില്‍ നിന്ന് ബോധരാജ് എന്ന ചാരന് പിടിയിലായി. 13ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് രണ്ടു ചാരന്മാരെ പിടിച്ചിരുന്നു.
2016 ഒക്ടോബര്‍ 22ന് കശ്മീരിലെ സാംബയില്‍ ചാരന് പിടിയില്‍.
ഒക്ടോബര്‍ 13ന് കച്ചില്‍ രണ്ടു ചാരന്മാര് കുടുങ്ങി.
ആഗസ്റ്റ് 18ന് ജെയ്സാല്‍മറില്‍ ചാരന് പിടിയില്‍. പ്രതിരോധ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെടുത്തു.
ഫെബ്രുവരി 2 പത്താന്കോട്ടു നിന്ന് എര്‍ഷാദ് എന്നയാള്‍ അറസ്റ്റില്‍.
ഫെബ്രുവരി1 ഭോപ്പാലില്‍ നിന്ന് എന്‍ഐഎ പാക്ചാരനെ പിടിച്ചു. അന്നുതന്നെ പൊഖറാനിലെ തപാല്‍ ഓഫീസ് ജീവനക്കാരായ നാലു പേര് ചാരപ്രവര്‍ത്തനത്തിന് അറസ്റ്റില്‍.
2015 ഡിസംബര്‍ 28ന് വ്യോമസേനയിലെ എയര്‍മാന്‍ മലയാളിയായ കെകെ രഞ്ജിത്ത് ചാരവൃത്തിക്ക് പിടിയില്‍
ഡിസംബര്‍ 27ന് ഗോര്‍ധാന്‍ സിങ്ങ് റത്തോഡ് പൊഖ്റാനില്‍ പിടിയില്‍
ഡിസംബര്‍ 8ന് ജോധ്പ്പൂരില്‍ രണ്ടു പേര് പിടിയില്‍
ഡിസംബര്‍ 6ന് ബംഗാളിലെ സിലിഗുഡിയില്‍ ഫരീദ് ഖപന് എന്ന സൈനികന് പിടിയില്‍
ഡിസംബര്‍ 5ന് രജൗരിയില്‍ ഒരാള്‍ അറസ്റ്റില്‍
ഡിസംബര്‍ 4ന് റിട്ട. ഹവില്‍ദാര്‍ മുനവര്‍ അഹമ്മദ് മീര്‍ പിടിയില്‍
ഡിസംബര്‍ 2ന് ഷെയ്ഖ് ബാദല്‍ പിടിയില്‍
നവംബര്‍ 29ന് രജൗരിയില്‍ കഫൈത്തുള്ള ഖാനും അബ്ദുള്‍ റഷീദും കൊല്‍ക്കത്തയില്‍ ഇര്‍ഷാദ് അന്‍സാരിയും മകന് അഷ്ഫാഖ് അന്‍സാരിയും മൊഹമ്മദ് ജഹാംഗീറും പിടിയില്‍
നവംബര്‍ 27ന് മൊഹമ്മദ് ഐജാസ്, (മൊഹമ്മദ് കലാം) എന്നിവര്‍ മീററ്റില്‍ പിടിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: