ന്യൂദല്‍ഹി: പിടിയിലായ പാക്ക് നയതന്ത്രാലയ ഉദ്യോഗസ്ഥന്റെയും രണ്ടു കൂട്ടാളികളുടെയും കൈയില്‍ നിന്ന് പിടച്ചെടുത്തത് ബിഎസ്എഫ് ജവാന്മാരുടെ വിശദാംശങ്ങളും സൈന്യത്തെ വിന്യസിച്ചിരുന്നത് അടയാളപ്പെടുത്തിയ ഭൂപടങ്ങളും.
ഒക്ടോബര്‍ 25നാണ് മൂന്നു പേരെയും ദല്‍ഹി മൃഗശാലയില്‍ നിന്ന് പിടിച്ചതെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.
പാക്ക് ഉദ്യോഗസ്ഥനൊപ്പം പിടിയിലായ മൗലാന റംസാന് ഖാന് (റിയാസ് ഹസ്രത്ത്), സുഭാഷ് ജഹാംഗീര്‍ എന്നിവര്‍ ലാഹോര്‍ സ്വദേശികളാണ്. ഖുറേഷി മസ്ജിദിലെ പുരോഹിതനാണ് റംസാന് ഖാന്. കൊച്ചുകുട്ടികളെ ഇയാള്‍ പഠിപ്പിക്കുന്നുമുണ്ട്. ലഹോറില്‍ ചെറു ബിസിനസ് നടത്തുകയാണ് ജഹാംഗീര്‍.
മൂന്നു പേരും ആറു മാസമായി നിരീക്ഷണത്തിലായിരുന്നു. കേസില്‍ ഷൊഐബ് എന്ന ചാരനും ഉടന്‍ പിടിയിലാകും. ചാരപ്രവര്‍ത്തനത്തിന് പാക്ക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് തന്നെ പിടിയിലാകുന്നത് ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: