ന്യൂദല്‍ഹി: അനധികൃത സ്വത്ത് കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്ന് സിബിഐ.
2009- 2011 കാലത്ത് കേന്ദ്രമന്ത്രിയായിരിക്കെ 100 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് അന്വേഷണ ഏജന്‍സിയോട് സഹകരിക്കുന്നില്ല. സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ്. പട്വാലിയ അറിയിച്ചു.
അതേസമയം അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദമില്ലാതെ കേസന്വേഷിക്കാന്‍ സിബിഐയ്ക്കു സാധിക്കില്ലെന്നും ഹിമാചല്‍പ്രദേശ് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: