ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ ഭിന്നതക്ക് പരിഹാരമാകാതെ ഇരുപക്ഷവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. നവംബര്‍ അഞ്ചിന് നടക്കുന്ന പാര്‍ട്ടി സുവര്‍ണ ജൂബിലി ആഘോഷത്തിലേക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്ഷണിക്കാന്‍ മുലായം സിങ് യാദവ് ശിവ്പാല്‍ യാദവിനെ ദല്ഹിക്കയച്ചു.
തെരഞ്ഞെടുപ്പ് സഖ്യസാധ്യത കൂടി കണക്കിലെടുത്താണ് മുലായത്തിന്റെ നീക്കം. ജനതാദള്‍ യു നേതാക്കളായ അജിത് സിങ് ശരത് യാദവ് എന്നിവരെയാണ് പ്രധാനമായും നോട്ടം.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാലുമായി ഇടഞ്ഞ് നില്ക്കുന്ന മുഖ്യമന്ത്രി അഖിലേഷും നേരത്തെ പ്രഖ്യാപിച്ച വികാസ് യാത്രയുടെ മുന്നൊരുക്കങ്ങളിലാണ്.
അഖിലേഷ് പുറത്തിറക്കിയ പ്രചാരണ വീഡിയോയില്‍ മുലായത്തെ ഒഴിവാക്കിയത് ചര്‍ച്ചയായി. ഭാര്യയും എംപിയുമായ ഡിപിംള്‍ യാദവും മക്കളുമാണ് അഖിലേഷിനെക്കൂടാതെ വീഡിയോയില്‍. പ്രചാരണത്തിലും വികാസ് യാത്രയിലുമാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് അഖിലേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ ജൂബിലി ആഘോഷത്തിന് മുന്‍പായി, പാര്‍ട്ടിയോട് ആലോചിക്കാതെയാണ് യാത്ര പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി ആഘോഷത്തില്‍ അഖിലേഷ് പങ്കെടുക്കില്ല. പിളര്‍പ്പ് മുന്നില്‍ക്കണ്ടാണ് ഇരുപക്ഷത്തിന്റെയും പ്രവര്‍ത്തനം.
ബീഹാര്‍ മാതൃകയില്‍ മഹാസഖ്യത്തിനാണ് മുലായത്തിന്റെ ശ്രമം. ബീഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയത് അബദ്ധമായെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: