ബെയ്റൂട്ട്: സിറിയയിലെ ഐഡ്ലിബിലെ ഒരു സ്കൂളില്‍ നടന്ന വ്യോമാക്രമണത്തില്‍ 22 കുട്ടികളും ആറ് അധ്യാപകരും കൊല്ലപ്പെട്ടതായി യുണീസെഫ് വെളിപ്പെടുത്തി.
ഇത് കിരാതമായ കുറ്റകൃത്യമാണ്. ഡയറക്ടര്‍ ആന്തണി ലെയ്ക്ക് പറഞ്ഞു.
സിറിയന്‍ സര്‍ക്കാരിന്റെയോ അവരെ പിന്തുണയ്ക്കുന്ന റഷ്യയുടേയോ യുദ്ധവിമാനങ്ങളാണ് വിമതരുടെ കൈവശമുള്ള ഹാസ് ഗ്രാമത്തില്‍ ആറു തവണ ആക്രമണം നടത്തിയത്.
അഞ്ചു വര്‍ഷത്തെ യുദ്ധത്തില്‍ നടക്കുന്ന ഏറ്റവും കിരാതമായ ആക്രമണമായിരുന്നു അത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരു റോക്കറ്റ് സ്കൂള്‍ ഗേറ്റിലാണ് പതിച്ചത്. കുട്ടികള്‍ വീട്ടിലേക്ക് പോകാന്‍ തുടങ്ങുന്ന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: