ന്യൂദല്‍ഹി: ഹാവാല ഇടപാടുകേസില്‍ മാംസക്കയറ്റുമതി വ്യവസായി മോയിന്‍ ഖുറേഷിയോട് രാജ്യത്ത് തിരികെയെത്താന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം. ഹവാല ഇടപാടില്‍ പ്രതിയായ ഖുറേഷി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വിജയ് മല്യയെപ്പോലെ പെരുമാറരുതെന്നും ഭാരതത്തില്‍ മടങ്ങിയെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായി ചോദ്യം ചെയ്യലിനോട് സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്കി. ഹവാല ഇടപാടു വഴി ഖുറേഷി വന്‍തോതില്‍ പണം ദുബായിലേക്കും ലണ്ടനിലേക്കും കടത്തുന്നതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: