ന്യൂദല്‍ഹി: ചൈനീസ് ഉല്‍പ്പന്ന ബഹിഷ്കരണത്തിന് ഭാരതത്തില്‍ നടക്കുന്ന വ്യാപക പ്രചാരണത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. ഭാരതത്തിലെ ചൈനീസ് നിക്ഷേപത്തിനെയും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് ചൈനയുടെ ഭീഷണി.
ചൈനീസ് കയറ്റുമതിയെ ഇത് കാര്യമായി ബാധിക്കില്ല. ഭാരതത്തിലെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്ക്കുമായിരിക്കും നഷ്ടം. ചൈനീസ് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പാക്കിസ്ഥാനെ പിന്തുണക്കുന്ന ചൈനയുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനങ്ങളാണ് ഉല്‍പ്പന്ന ബഹിഷ്കരണത്തിന് മുന്നിട്ടിറങ്ങിയത്. സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടില്ലെന്നിരിക്കെയാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം. ദീപാവലി വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം ഇടിവുണ്ടായതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
ഭാരതത്തിലേത് മൊത്തം കയറ്റുമതിയുടെ രണ്ട് ശതമാനം മാത്രമാണെന്ന് പ്രസ്താവന പറയുന്നു. ദക്ഷിണ ഏഷ്യയിലെ ചൈനയുടെ ഏറ്റവും വലിയ വ്യാപാരകക്ഷിയും ചൈനീസ് വിപണിയില്‍ ലോകത്തെ ഒമ്പതാമത്തെ രാജ്യവുമാണ് ഭാരതമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: