ജയ്പൂര്‍: വാതുവെപ്പില്‍ തോറ്റതിന് സുഹൃത്തിനൊപ്പം അന്തിയുറങ്ങാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ ഭാര്യ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൊഴി ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമങ്കെില് മറ്റൊരാള്‍ വിവാഹം കഴിച്ച് മൊഴിചൊല്ലണമെന്നാണ് മുസ്ലിം വിവാഹ സമ്പ്രദായം.
ചെറുകിട സ്ഥലക്കച്ചവടക്കാരനായ ഇവരുടെ ഭര്‍ത്താവ്, വാതുവെപ്പില്‍ തോറ്റതിനെ തുടര്‍ന്ന് സൃഹൃത്തിനൊപ്പം കഴിയാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതിനെതുടര്‍ന്ന് മുത്തലാഖ് ചൊല്ലിയെങ്കിലും ഭര്‍ത്താവ് വീണ്ടും ഇവര്‍ക്കൊപ്പം തുടര്‍ന്നു. പിന്നീട് ഒരു ദിവസം മയക്കുമരുന്നു നല്കി ബോധരഹിതയാക്കിയശേഷം ഭര്‍ത്താവ് ഇവരെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ആക്കി. ബോധം വന്നപ്പോള്‍ സംഭവം പുറത്ത് പറയരുതെന്ന് ഭര്‍ത്താവ് ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
എന്നാല്‍ എട്ടുമാസം മുമ്പ് മൊഴി ചൊല്ലിയതിനാല്‍, നിക്കാഹ് ഹലാല പ്രകാരമാണ് സുഹൃത്തിനൊപ്പം കഴിയാന്‍ ആവശ്യപ്പെട്ടതെന്നും ഇവരുടെ ഭര്‍ത്താവ് പറഞ്ഞു. അതേസമയം ഭര്‍ത്താവിന്റെ സുഹൃത്തുമായി നിക്കാഹ് നടന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഭാരതീയ മുസ്ലിം മഹിള ആന്ദോളന്റെ (ബിഎംഎംഎ) സംരക്ഷണയിലാണ് അവരിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: