കൊല്ലം: ദളിത് യുവാക്കള്‍ക്ക് നേരെയുണ്ടായ മൂന്നാംമുറ പ്രയോഗം കൊല്ലത്തെ പോലീസില്‍ ചേരിതിരിവിന് കാരണമായി. എസ്ഐയെ മാത്രം കുറ്റക്കാരനാക്കുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പോലീസുകാര്‍ രംഗത്തെത്തി. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി.
എസ്ഐയ്ക്കെതിരെ വകുപ്പ് തല നടപടിയുണ്ടായാല്‍ സിഐയ്ക്കും എസിപിക്കുമെതിരെയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എസ്ഐയ്ക്കെതിരെ നടപടി വന്നാല്‍ പിടിയിലായവര്‍ കുറ്റം സമ്മതിച്ച മൊഴി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നാണ് ഭീഷണി. പോലീസ് അസോസിയേഷന് ഭാരവാഹികള്‍ വിവരം കമ്മീഷണറെ ധരിപ്പിച്ചിട്ടുണ്ട്.
ദളിത് യുവാക്കളെ മൂന്നാം മുറയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ സിപിഎം പ്രതികരിക്കാത്തത് ദളിത് സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവം അന്വേഷിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്കിയ എസിപിയാണ് പ്രതിയെന്ന് ദളിത് സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: