കുണ്ടറ: കുണ്ടറ പോലീസിന്റെ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ചു എന്നാരോപിക്കപ്പെടുന്ന പെരിനാട് തൊണ്ടിറക്ക് മുക്കില്‍ ചേറ്റ്കടവില് വീട്ടില്‍ ദളിത് യുവാവായ കുഞ്ഞുമോന്റെ വീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. അമ്മ ചെല്ലമ്മയേയും സഹോദരിമാരായ അമ്പിളിയെയും മിനിയെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്നുവരുന്ന ദളിത് പീഡനങ്ങള്‍ക്ക് അറുതിവരുത്തിയില്ലെങ്കില്‍ ബിജെപി ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുമ്മനത്തിനോടൊപ്പം സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാം കുമാര്‍, ദക്ഷിണമേഖല സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീനാഗേഷ്, അഡ്വ.ഗോപകുമാര്‍, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്, പട്ടികമോര്‍ച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന്, കുണ്ടറ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ആര്.ദേവരാജന്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: