ചങ്ങനാശേരി: പുന്നപ്ര-വയലാര്‍ സമരം ഈഴവരാദി പിന്നാക്ക സമുദായങ്ങളെ വഞ്ചിച്ചതിന്റെ ചരിത്രമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്. വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചിന്താ സായാഹ്നത്തില്‍ ശ്രീനാരായണഗുരുവും കമ്മ്യൂണിസ്റ്റുകളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുന്നപ്ര- വയലാര്‍ സമരത്തിലൂടെ തൊഴിലാളികള്‍ക്കോ പാവപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങള്‍ക്കോ ഗുണമുണ്ടായിട്ടില്ല. സമരത്തിന്റെ പേരില്‍ ബഹുഭൂരിപക്ഷം ഈഴവരും മറ്റുള്ളവരും കൊലചെയ്യപ്പെടുമെന്ന് അറിയാമായിരുന്ന ആര്. ശങ്കര്‍ സമരത്തില്‍ നിന്നു നേതാക്കളെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. എന്നാല്‍ അത് കൂട്ടാക്കാതിരുന്ന നേതൃത്വം ഈഴവ സമുദായത്തേയും മറ്റുള്ളവരേയും ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുന്നപ്ര-വയലാര്‍ സമര കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സവര്‍ണരും അല്ലാത്തവരുമായ നേതാക്കള്‍ ഒളികേന്ദ്രങ്ങളില്‍ സുഖവാസം നടത്തുകയും പിന്നാക്ക ജനവിഭാഗങ്ങള്‍ ബലിയാടുകള്‍ ആവുകയുമായിരുന്നു.
പുന്നപ്ര-വയലാര്‍ സമരനായകന് എന്ന് വാഴ്ത്തപ്പെടുന്ന വി.എസ്. അച്യുതാനന്ദന് സമരമുഖത്ത് നിന്ന് ഒളിച്ചോടി പൂഞ്ഞാറിലെ ഒളിത്താവളത്തില്‍ വസിക്കുകയായിരുന്നുവെന്നും കാ.ഭാ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി ചങ്ങനാശേരി താലൂക്ക് യൂണിയന് സെക്രട്ടറി പി.എം. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: