കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംനയുടെ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പിതാവ് അബൂട്ടി. ചികിത്സയില്‍ വീഴ്ചവരുത്തിയവര്‍ തന്നെയാണ് അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കേസന്വേഷണം ശരിയായ ദിശയില്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിലേയും ആഭ്യന്തരവകുപ്പിലേയും സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കുമെന്നും അബൂട്ടി പറഞ്ഞു
അന്വേഷണം നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരി റിപ്പോര്‍ട്ട് രഹസ്യമാക്കി െവയ്ക്കുയായിരുന്നെന്നും ് ആരോപിച്ചു. ഷംനയ്ക്ക് ചികിത്സ നല്‍കുന്നതിലും നല്കിയ ചികത്സയിലും ഗുരുതരമായ പിഴവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡ്മിറ്റ് ചെയ്ത ശേഷം ഷംനക്ക് മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല. പി.ജി വിദ്യാര്‍ത്ഥിയായ ഡോ.ജിനോ രോഗിയെ പരിശോധിക്കാതെയാണ് രേഖയുണ്ടാക്കിയത്. പി.ജി ഡോക്ടറും ഡ്യൂട്ടി ഫിസീഷ്യനും ന്ല്കിയ മൊഴികളും രേഖകളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. അതോടൊപ്പം രോഗി മരിച്ച വിവരം മറച്ചുവച്ച് മറ്റൊരു ആശുപത്രിയിലോക്ക് മാറ്റിയതും സംശയത്തിനിടയാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞത് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധ ഡോ.ലിസ ജോണിന്റെ നിലപാടുകളാണ്. അവര്‍ ഉന്നയിച്ച് ചോദ്യങ്ങളെല്ലാം മറ്റ് ഡോക്ടര്‍മാര്‍ നിരാകരിച്ചപ്പോള്‍ അവര്‍ വിയോജനക്കുറിപ്പ് നല്കി. ഈ സംഭവവുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജിലെ 2 ഡോക്ടര്‍മാരെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരിന്നു. ഷംനയുടെ സഹപാഠികളുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറാവാത്തത് കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: